അമ്മയുടെ മരണം അറിയിച്ചപ്പോൾ തെളിവിനായി ഫോട്ടോ ചോദിച്ച് മക്കൾ…

രാവിലെ തന്നെ പെൻഷൻ കാശ് ലഭിക്കുന്നതിനായി ട്രഷറിയിൽ പോയതായിരുന്നു മാധവൻ മാഷ്. തിരിച്ചു വരുന്ന സമയത്ത് വീടിന്റെ മുൻ വാതിൽ തുറന്നു കിടക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. തന്റെ ഭാര്യയെ ദേവി ദേവി എന്ന് വിളിച്ചുകൊണ്ട് അയാൾ അകത്തേക്ക് കയറിവന്നു. എന്നാൽ അകത്തൊന്നും ദേവി ഉണ്ടായിരുന്നില്ല. അതേ തുടർന്ന് അദ്ദേഹം അടുക്കളയിൽ എത്തി. അടുക്കളയിൽ ചോറ് വേവിച്ച് വാർത്തു വച്ചിരിക്കുന്നതായി കണ്ടു.

   

പാവയ്ക്ക കറി ഉണ്ടാക്കാനായി പാവക്കയും അരിഞ്ഞു വച്ചിരിക്കുന്നു. ഈ ദേവി ഇത് എവിടെ പോയി എന്ന് ചോദിച്ചു കൊണ്ട് അദ്ദേഹം പുറത്തെ മുറ്റത്തേക്ക് ഇറങ്ങി. അവിടെയും ദേവി ഉണ്ടായിരുന്നില്ല. ഇനി ഇതിപ്പോ ഈ വാതിൽ എല്ലാം തുറന്നിട്ട് ഇവളിത് എവിടെ പോയി എന്ന് അദ്ദേഹം ആലോചിച്ചു. അങ്ങനെ ദേവി എന്ന് വിളിച്ച് അകത്തേക്ക് വീണ്ടും കയറി.

പൂജാമുറിയുടെ മുൻപിൽ എത്തിയപ്പോഴാണ് പൂജാമുറിയിൽ ആയി ദേവി ഇരിക്കുന്നത് കണ്ടത്. ഇതിപ്പോ ഈ പ്രാർത്ഥനയ്ക്ക് നേരവും കാലവും ഒന്നും ഇല്ലാതായോ. ഇത്രയും സമയം ഞാൻ നിന്നെ വിളിച്ചിട്ട് കേട്ടില്ലേ ശ്രീദേവി എന്ന് ചോദിച്ച അദ്ദേഹം ശ്രീദേവിയുടെ അടുക്കലേക്ക് എത്തി. ചുമലിൽ കൈകൾ വെച്ചു. അപ്പോൾ ശ്രീദേവി മാധവൻ മാഷുടെ കാൽക്കലേക്ക് ഊർന്നുവീഴുകയായിരുന്നു.

അദ്ദേഹത്തിന്റെ കാലിൽ നിന്ന് ഒരു വിറയൽ ദേഹമാസകലം പടർന്നു കയറി. ഇനിയിപ്പോ എന്താ എന്റെ ദൈവമേ ചെയ്യുക എന്ന് ആലോചിച്ച് ശ്രീദേവിയെ കുലുക്കി വിളിച്ചു. ഒരു അനക്കവുമില്ല എന്ന് കണ്ട് അദ്ദേഹം വെപ്രാളപ്പെട്ടുകൊണ്ട് മുറ്റത്തേക്ക് ഓടി. അവിടെ ആരെയും കാണാനില്ല. അദ്ദേഹം വേഗം റോഡിലേക്ക് ഇറങ്ങി. ഉച്ചസമയം ആയതുകൊണ്ട് തന്നെ റോഡിൽ എങ്ങും ആരും ഉണ്ടായിരുന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.