അയാൾ അന്ന് സ്വന്തമാക്കിയത് നഷ്ട പ്രണയമല്ല ഇഷ്ട പ്രണയമാണ്…

മൂകാംബികയിൽ ചെന്ന് ഒന്ന് തൊഴുതു മടങ്ങണം എന്ന ആഗ്രഹവുമായി അവിടെ എത്തിച്ചേർന്നതായിരുന്നു ശ്രീ. അവിടെനിന്ന് തൊഴുതു മടങ്ങുന്ന സമയത്താണ് മൂകാംബികയുടെ പടിക്കെട്ടുകൾ ചവിട്ടിയിറങ്ങി സന്തോഷത്തോടുകൂടി ഒരാളെ കണ്ടത്. അതേ തന്റെ മാളൂട്ടി. പണ്ടുകാലത്ത് തന്റെ ആരെല്ലാമോ ആയിരുന്ന മാളൂട്ടി തന്നെ. അവളിപ്പോൾ മക്കളും മരുമക്കളും പേരക്കുട്ടികളുമായി മൂകാംബികയിൽ എത്തിച്ചേർന്നിരിക്കുകയാണ്.

   

കാലം ഇപ്പോൾ ഞങ്ങളെ വീണ്ടും മുഖാമുഖം എത്തിച്ചിരിക്കുകയാണ്. ചെറുപ്പകാലത്തെ കുറിച്ച് അയാൾ ചിന്തിച്ചു. കളിക്കുമ്പോൾ എല്ലാം മാളൂട്ടി എപ്പോഴും ശ്രീയേട്ടന്റേതായിരുന്നു. എല്ലാവരും അവരെ കളിയാക്കാറുണ്ട്. നുണക്കുഴി ഒളിപ്പിച്ചുകൊണ്ട് അവൾ നാണത്താൽ വിറയ്ക്കുകയും ചുവക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ഇരുവരും വളർന്ന് ദാവണിക്കാരിയായപ്പോൾ ഒരു ദിവസം അമ്മ മാളൂട്ടിയോട് പറയുകയും ചെയ്തു. ആഹാ വലിയ സുന്ദരിയായല്ലോ.

ഇനിയിപ്പോ കല്യാണം എല്ലാം ആലോചിക്കാറായി എന്ന്. അപ്പോഴും അവളുടെ കവിളിൽ ആ നാണം ഉണ്ടായിരുന്നു. അത് കാണാൻ തന്നെ അവനെ വളരെ ഇഷ്ടമായിരുന്നു. അവളുടെ ഓരോ ചലനവും ചിരിയും ദേഷ്യവും ആശയും എല്ലാം അയാളിൽ വളരെയധികം ആനന്ദം ഉണ്ടാക്കിയിരുന്നു. അവളെ ചുടിപ്പിക്കാൻ എന്നോണം അയാൾ അപ്പോൾ പറയുകയും ചെയ്തു. ഈ കട്ടപല്ലിയെ കെട്ടാൻ ആരു വരാനാണ് എന്ന്. അപ്പോൾ അവൾക്ക് വല്ലാത്ത അരിശം വരുകയും മുഖം കറുപ്പിക്കുകയും ചെയ്തു.

അപ്പോൾ അവളുടെ മുഖത്ത് നോക്കി ഒന്ന് കണ്ണുറുക്കി കാണിച്ചപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ ആ നാണം പറയാൻ സാധിക്കില്ല. അത്രയും വലുതായിരുന്നു. പിന്നീട് ഒരുനാളിൽ അവളോട് തന്റെ പ്രണയം തുറന്നുപറയണമെന്ന് കരുതിയതാണ്. മൂന്ന് സഹോദരിമാർ വീട്ടിൽ ഉണ്ടായിരുന്നു. പ്രാരാബ്ദം കാരണം വിദേശത്തേക്ക് പോകേണ്ടിവന്നു. യാത്ര പറയുന്നവരുടെ കൂട്ടത്തിൽ കണ്ണുനിറച്ചു കൊണ്ട് അവളും ഉണ്ടായിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.