അമ്മയുടെ മരണം വിളിച്ചറിയിച്ചപ്പോൾ തെളിവ് ചോദിച്ചുകൊണ്ട് വിദേശത്തുള്ള മക്കൾ…

പുറത്ത് എന്തൊരു വെയിലാണ് എന്ന് പറഞ്ഞുകൊണ്ടാണ് മാധവൻ മാസ്റ്റർ പുറത്തുനിന്നും അകത്തേക്ക് കയറാനായി നിന്നത്. അവിടെ ചവിട്ടുപടിയിൽ ഇരുന്നിരുന്ന വാൽ കിണ്ടിയിലെ വെള്ളം എടുത്ത് അദ്ദേഹം കയ്യും കാലും മുഖവും നന്നായി കഴുകുകയും അകത്തേക്ക് കയറുകയും ചെയ്തു. പതിവുപോലെ ഭാര്യ പൂമുഖത്ത് ഇല്ലാതിരുന്നത് കൊണ്ട് തന്നെ അദ്ദേഹം ഇങ്ങനെ ചിന്തിച്ചു. അല്ലെങ്കിൽ ഞാൻ എവിടെയെങ്കിലും പോയി വരാൻ വൈകിയാൽ ഈ പൂമുഖത്ത് തന്നെയും കാത്ത് ഇരിക്കാറുള്ള ദേവി ഇന്നിപ്പോൾ എവിടെ പോയി എന്ന്.

   

അങ്ങനെ അദ്ദേഹം അകത്തേക്ക് കടന്നു. വിളിച്ചുകൊണ്ടാണ് അദ്ദേഹം അകത്തേക്ക് വന്നത്. എന്നാൽ അവിടെയും അയാളുടെ ഭാര്യയെ കാണാനായി സാധിച്ചില്ല. അങ്ങനെ പതുക്കെ അയാൾ അടുക്കളയിൽ എത്തി. അടുക്കളയിൽ ചോറ് വേവിച്ച് വാർത്ത വെച്ചിരിക്കുന്നത് അയാൾ കണ്ടു. അടുത്തുതന്നെ പാവയ്ക്ക ഉപ്പേരിക്ക് വേണ്ടി അരിഞ്ഞും വച്ചിട്ടുണ്ട്. അടുക്കളയിലും ഭാര്യയെ കാണാത്തതിനെ തുടർന്ന് അദ്ദേഹം പുറകിലെ തൊടിയിലേക്ക് ഇറങ്ങി.

അവിടെ വല്ല കിന്നാരവും പറഞ്ഞുകൊണ്ട് ഭാര്യ നിൽപ്പുണ്ടാകും എന്ന് കരുതിയിട്ടാണ് അങ്ങോട്ടേക്ക് ചെന്നത്. എന്നാൽ അവിടെയും അവർ ഉണ്ടായിരുന്നില്ല. അങ്ങനെ അദ്ദേഹം വീണ്ടും അകത്തേക്ക് കയറി തിരച്ചിൽ തുടർന്നു. അങ്ങനെ തിരഞ്ഞെടുക്കുന്നതിനിടയിലാണ് പൂജാമുറിയിൽ ദേവി ഇരിക്കുന്നത് കണ്ടത്. എന്താ എന്റെ ശ്രീദേവി. ഇപ്പോൾ പ്രാർത്ഥിക്കാൻ ഒരു നേരവും കാലവും ഒന്നും ഇല്ലാതായോ എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം പൂജാമുറിയിലേക്ക് പ്രവേശിച്ചത്.

പൂജ മുറിയിൽ താൻ പറയുന്നതും ശ്രദ്ധിക്കാതെ ഇരിക്കുന്ന ഭാര്യയുടെ അടുത്തേക്ക് അയാൾ എത്തുകയും അവളുടെ തോളിൽ തട്ടിക്കൊണ്ട് എന്താ ദേവി എന്ന് ചോദിക്കുകയും ചെയ്തു. പൊടുന്നനെ അവൾ അദ്ദേഹത്തിന്റെ കാൽക്കലേക്ക് വീഴുകയായിരുന്നു. അവൾക്ക് ബോധമില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹത്തിന് വല്ലാതെ പേടി തോന്നി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.