നിധിക്കു പകരം കുഴിച്ചിട്ടത് ചക്കക്കുരു അതിൽ നിന്ന് കിട്ടുന്നതോ നിധിയേക്കാൾ മൂല്യം

നിധിയെന്നത് പൂർവികർ കുഴിച്ചിടുന്ന വിലമതിക്കാനാവാത്ത സമ്പത്ത് കാലാന്തരങ്ങൾക്ക് ശേഷം ആരെങ്കിലും കണ്ടെടുക്കുന്നതിനെയാണ്. ഇവിടെയും അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ്. കുഴിച്ചിട്ടത് സ്വർണ്ണനാണയങ്ങളെല്ലാം മറിച്ച് ഒരു ചക്കക്കുരുവാണ്. അതൊരു മരമായി കായ്ച്ചപ്പോൾ ലഭിച്ചത് ചക്കയ്ക്ക് നിധിയോളം മൂല്യവും.

   

സംഭവം നടന്നത് കർണാടകയിലാണ്. സംഭവം നടക്കുന്നത് കർണാടകയിലെ ചെല്ലൂർ ഗ്രാമത്തിലുള്ള ചിന്നപ്പൻ നടത്തിയ പ്ലാവാണ് അടുത്ത തലമുറയ്ക്ക് അപൂർവ്വ ഭാഗ്യം കൊണ്ടുവന്നത്. മകളാണ് ഇപ്പോൾ പ്ലാവിന്റെ ഉടമ. പ്ലാവിൽ കായ്ക്കുന്നത് അപൂർവങ്ങളിൽ അപൂർവ്വമായ കുഞ്ഞൻ ചക്കയാണ്. ചുളകൾക്ക് ചുവപ്പുനിറം. രുചിയിലും പോഷക ഗുണത്തിലും കെങ്കേമം. ഭാരമേറിയ രണ്ടര കിലോഗ്രാം.

ചക്കയുടെ സവിശേഷത അറിഞ്ഞ് കൂട്ടുകാരും ബന്ധുക്കളും അടക്കം ഏറെ ആവശ്യക്കാർ എത്തിയതോടെ ഈ പ്ലാവ് നാട്ടിൽ താരമായി. ഇതുവരെ ഒരു ചക്ക പോലും ഈ പ്ലാവിൽ നിന്ന് വിറ്റിട്ടില്ല. ഈ അപൂർവയിനം പ്ലാവിന്റെ വംശന വർദ്ധനവിനുള്ള മാർഗം അറിയാതിരുന്ന കർഷകന് സഹായമായി എത്തിയത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ട് കൾച്ചർ റിസർച്ച് എന്ന സർക്കാർ സ്ഥാപനമാണ്.

തനിമ നഷ്ടപ്പെടാതെ ഗ്രാഫ്റ്റിങ്ങിലൂടെ പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് പരമേശ്വരനുമായി ധാരണ പത്രം ഒപ്പിട്ടു. ഇതനുസരിച്ച് ഉത്പാദിപ്പിക്കുന്ന പ്ലാവിൻ തൈകൾ ഇൻസ്റ്റ്യൂട്ടിന്റെ പേരിൽ വിൽക്കുക മാത്രമല്ല വരുമാനത്തിന്റെ എഴുപത്തി അഞ്ചു ശതമാനം ഉടമയ്ക്ക് നൽകുകയും വേണം. പ്ലാവ് നട്ട പിതാവിന്റെ സ്മരണയ്ക്കായി ഈ ഇനത്തിന് സിദ്ധ് എന്ന് പേരിട്ടു. കൂടുതലറിയാൻ തുടർന്ന് വീഡിയോ കാണുക.