അത് അയാളുടെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും മറക്കാനാകാത്ത അനുഭവമായിരുന്നു…

ആശുപത്രിയിൽ വേദന കടിച്ചമർത്തിക്കൊണ്ട് ഇരിക്കുകയായിരുന്നു അവൾ. അവളെ വഴക്ക് പറയുന്ന സിസ്റ്റർമാരാണ് അവളുടെ ചുറ്റും ഉണ്ടായിരുന്നത്. അതിനോടൊപ്പം തന്നെ വായ പൊത്തിപ്പിടിച്ച് അടക്കം പറഞ്ഞുകൊണ്ടും ചിരിക്കുന്ന മറ്റു രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഉണ്ടായിരുന്നു. അവൾക്ക് ഇത് സഹിക്കാൻ കഴിയുന്നില്ല. അവളുടെ പ്രസവം കഴിഞ്ഞ് ഇത് പന്ത്രണ്ടാമത്തെ ദിവസമാണ്. അവളുടെ സ്റ്റിച്ച് പൊട്ടിയിരിക്കുന്നു. കാലിലൂടെ രക്തം ഒഴുകുന്നുണ്ട്.

   

അവൾക്ക് ശരീരമാകെ വിറക്കുകയാണ്. അമർഷത്തോടെ അവളെ തന്നെ ഉറ്റുനോക്കിക്കൊണ്ട് അമ്മായിയമ്മ കൂടെത്തന്നെയുണ്ട്. നഴ്സുമാർ അവളെ അകത്തേക്ക് വിളിച്ച് കാര്യം തിരക്കി. അവളോട് ചീത്ത പറഞ്ഞുകൊണ്ട് ഇത് എന്ത് ആക്രാന്തമാണ് എന്ന് ചോദിച്ചു. അവർ അവളുടെ ഭർത്താവിനെ കുറ്റപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ അവളെയായിരുന്നു കുറ്റപ്പെടുത്തിയത്. അവൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. ഡോക്ടർ വലിയ ദേഷ്യക്കാരിയാണ്. ഡോക്ടർ വരട്ടെ എന്ന് പറഞ്ഞ് അവർ അവളെ അവിടെ ഇരുത്തി.

അപ്പോൾ ഡോക്ടർ അങ്ങോട്ടേക്ക് വന്നു. അവളെ അകത്തേക്ക് വിളിപ്പിച്ചു. അവളോട് പതിയെ കാര്യം തിരക്കി. കുട്ടിക്ക് അറിയില്ലേ പ്രസവിച്ചിട്ട് ഇത്ര ദിവസത്തിനുള്ളിൽ ഇങ്ങനെയെല്ലാം ചെയ്താൽ ഇതാണ് സംഭവിക്കുക എന്ന്. എല്ലാം അറിയാം എന്ന് അവൾ തലയാട്ടി. പിന്നെ ഇത് എങ്ങനെയാണ് സംഭവിച്ചത്. കുട്ടിയുടെ സമ്മതത്തോടുകൂടി അല്ലേ എന്ന് ചോദിച്ചു. അല്ല എന്ന് അവൾ മറുപടി പറഞ്ഞു. ഡോക്ടർക്ക് ഏകദേശം കാര്യങ്ങളെല്ലാം മനസ്സിലായി.

അവർ സമാധാനത്തോട് കൂടി അവളോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഭർത്താവ് വിദേശത്തുനിന്ന് വന്നത് എത്രാമത്തെ ദിവസമാണെന്ന് ചോദിച്ചു. പതിനൊന്നാമത്തെ ദിവസം ആണെന്ന് അവൾ പറയുകയും ചെയ്തു. അന്ന് അയാൾ വല്ലാതെ കുടിച്ചിട്ടുണ്ടായിരുന്നു. വീട്ടിൽ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഭർത്താവിനെ എതിർക്കാനായും ബഹളം വയ്ക്കാനായും എനിക്ക് സാധിച്ചില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.